2013 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ചില തന്തമാർ പുഴുത്ത്                ചാകുന്നത്……….

കുട്ടപ്പൻ വലിയ അധ്വാനി ആയിരുന്നു….എന്നല്ല അധ്വാനം തന്നെ ആയിരുന്നു അദ്ദേഹത്തിന് ജീവിതം സൂര്യോദയത്തിന് മുമ്പ് പറമ്പിലിറങ്ങുന്നഅദ്ദേഹം സൂര്യസ്തമനത്തിന് ശേഷമേ ജോലി അവസാനിപ്പിക്കാറുള്ളു…
ആവീട്ടിൽ ചോറ് വയ്ക്കാൻ അദ്ദേഹം സമ്മതിച്ചിട്ടില്ല കഞ്ഞിയാണ് ലാഭകരം എന്നതാണ് കക്ഷിയുടെ തിയറി..പണം കൊടുത്ത് വാങ്ങുന്ന ഒരു സാധനവും അവിടെ കറിക്ക് ഉപയോഗിക്കാറില്ല….സ്വയം ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളിൽ വിൽക്കാൻ കൊള്ളാത്ത വല്ലതും ഉണ്ടെങ്കിൽ അതുമാത്രമാണവിടെ കറിക്ക് ഉപയോഗിച്ചിരുന്നത്…നിസാര പൈസക്ക് വേണ്ടി അയാൾ ആളുകളോട് വഴക്കുണ്ടാക്കി…അതിരുമാന്തുന്നതിന് സ്ഥിരമായി അയൽപക്കക്കാരുടെ മർദനമേറ്റു…
പത്താംക്ലാസിൽ തോറ്റ രണ്ടുമക്കളേയും അദ്ദേഹം കൃഷിപ്പണിയിലേക്കിറക്കി… അവരും പോത്തുകളെപ്പോലെ അധ്വാനിച്ചു….
അദ്ദേഹം ധാരാളം സമ്പാദിച്ചുകൂട്ടി…..നാട്ടിലെ ഏറ്റവും വലിയ ഭൂ ഉടമയും മുതലാളിയുമായി……
തർക്കിച്ചും വിലപേശിയും രണ്ടാൺമക്കൾക്കും കനത്ത തുക സ്ത്രീധനമായി വാങ്ങി വിവാഹം കഴിപ്പിച്ചു…..ആ പണംകൊണ്ട് വീണ്ടും ഭൂമിവാങ്ങി……
പിന്നീട് പതിയെ പ്രശ്നങ്ങൾ ആരംഭിച്ചു
തങ്ങൾക്കിങ്ങനെ മാടിനേപ്പൊലെ പണിയെടുക്കാൻ വയ്യെന്നും കൂലിക്കാരെ നിറുത്തി കുറച്ച് ജോലികൾ ചെയ്യിക്കണമെന്നായി മക്കൾ,ഇത്രയും കാലം ഒരു കൂലിക്കാരനേയും നിറുത്തിയിട്ടല്ല ഈ ജോലികളൊക്കെ ചെയ്തതെന്നും ഇനിയും അങ്ങനെ തന്നെ മതിയെന്നുമായി കുട്ടപ്പൻ..
ഒരു കാറ് വാങ്ങണമെന്നായി മക്കൾ,കാളവണ്ടിപോലും വാങ്ങാൻ സമ്മതിക്കില്ലെന്ന് കുട്ടപ്പൻ….
വീട് പൊളിച്ച് പണിയണമെന്നായി മക്കൾ ആചെറിയ വീട്ടിൽ എല്ലാവർക്കും കുടി കഴിയാൻ ബുദ്ധിമുട്ടാണത്രേ… ആത്തരം ആർഭാടങ്ങളൊന്നും ഈ വീട്ടിൽ പറ്റില്ലെന്ന് കുട്ടപ്പൻ….
താൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് ധൂർത്തടിച്ച് നശിപ്പിക്കലാണ് മക്കളുടെ ലക്ഷ്യമെന്ന് കുട്ടപ്പനും തന്ത ചാകാതെ മനുഷ്യരായി ജീവിക്കാൻ കഴിയില്ലെന്ന് മക്കളും തീരുമാനിച്ചു…..
എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ വീതം തരണമെന്നായി മക്കൾ….എൻറെ ഭൂമിയിൽ നിന്ന് ഒരു തുണ്ടുപോലും ആർക്കും തരില്ലെന്നായി കുട്ടപ്പൻ….
അങ്ങിനെയാണ് മക്കൾ വാടകവീടുകളിലേക്ക് മാറിയത്…….
സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തും ഭാര്യവീട്ടുകാരുടെ സഹായം കൊണ്ടും അവർ ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്നു…..
ആരോഗ്യമുള്ള കാലത്തോളം കുട്ടപ്പൻ തൻറെ എല്ലാപുരയിടങ്ങളിലും പോകുമായിരുന്നു….താൻ വളർത്തിയ സസ്യങ്ങളും ഫലവൃക്ഷങ്ങളും കൃഷികളും കണ്ട് ആസ്വദിക്കുമായിരുന്നു…..
ദിവസേന എന്നോണം പണം എണ്ണിനോക്കി സന്തോഷിക്കുമായിരുന്നു…
മക്കൾ മാത്രമല്ല നാട്ടുകാർമുഴുവനും തന്നെ പറ്റിക്കാൻ നടക്കുന്നവരാണെന്ന വിശ്വാസത്തിൽ എല്ലാവരേയും അയാൾ വെറുത്തു…
ആ തള്ള മാത്രം മക്കൾക്കും ഭർത്താവിനുമിടയിൽ വീർപ്പുമുട്ടി….
വിശേഷദിവസങ്ങളിൽ മക്കൾ തള്ളയെവന്നു കണ്ടുപോകും….
ശരീരം ക്ഷീണിക്കുന്തോറും കുട്ടപ്പന് പിടിവാശിയും അവിശ്വാസവും കൂടിവന്നു…

എന്തായാലും ആ തന്തയും തള്ളയും ചത്തത് കുറേ ദിവസം കഴിഞ്ഞാണ് നാട്ടുകാർ അറിഞ്ഞത്….നാട്ടുകാർ അറിഞ്ഞിട്ടാണ് മക്കൾ അറിഞ്ഞത്……
പട്ടിണികിടന്നാണ് ചത്തതെന്നും അല്ല ഏതോ രോഗം വന്ന് ചികിത്സിക്കാതെ ചത്തതാണെന്നും നാട്ടുകാർ തരാതരം പോലെ ഊഹിച്ചു….
സ്ഥലത്തുവന്ന പോലീസുദ്യോഗസ്ഥൻ മക്കളോട് ചോദിച്ചു..
എന്നാലും നിങ്ങള് കൊള്ളാലോടോ…ഈ വയസ്സായ തന്തേം തള്ളേം ഇട്ടേച്ച് വാടകവീട്ടീപ്പോയി താമസിക്യാണല്ലേ…
ഒരു മകൻ പറഞ്ഞു…സാറേ, സാറാണെങ്കി വയസായ അപ്പനേം അമ്മേം ഇട്ടേച്ച് വല്ലിടത്തും പോയി താമസിക്യോ….
ഇല്ല ഞാനങ്ങനെ ചെയ്യില്ല……
എൻറെ സാറേ  ജനിപ്പിച്ച തന്തേം തള്ളേം അല്ലേ……എന്തെങ്കിലും നിവൃത്തിയുണ്ടെങ്കി ഞങ്ങളും അങ്ങനെ ചെയ്യില്ല…….ആ തന്തേടെ കുടെ കഴിയാൻ അമ്മയ്ക്ക് മാത്രേ പറ്റൂ……..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ